നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

രണ്ടാം പ്രതിവാര നഷ്ടം നേരിട്ട് എണ്ണവില

ന്യൂയോര്‍ക്ക്: വെള്ളിയാഴ്ച നേരിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും യുഎസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് , എണ്ണവിലയെ തുടര്‍ച്ചയായ രണ്ടാം പ്രതിവാര നഷ്ടത്തിലേയ്ക്ക് നയിച്ചു. നിലവില്‍ ബ്രെന്റ് ക്രൂഡ് അവധി 16 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 78.53 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്‌ (ഡബ്ല്യുടിഐ) 23 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന 74.99 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ബ്രെന്റ് ഈയാഴ്ച ഇതിനോടകം 3.8 ശതമാനം ഇടിവ് നേരിട്ടു. രണ്ടാഴ്ചയിലെ വീഴ്ച 9.1 ശതമാനം. 3.8 ശതമാനം പ്രതിവാര നഷ്ടം നേരിട്ട ഡബ്ല്യുടിഐയുടെ ദ്വൈവാര നഷ്ടം 9.4 ശതമാനം.

ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ യുഎസില്‍ തൊഴിലില്ലായ്മ ക്ലെയ്മുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യപാദ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായത് എണ്ണവിലയെ ബാധിച്ചു. ക്രൂഡ് ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎസ്.

പലിശനിരക്ക് വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ ആവശ്യകത കുറയ്ക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.

X
Top