Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

കേന്ദ്ര ബജറ്റിൽ പാചക വാതക സബ്സിഡി ഇനത്തിൽ 40000 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് കേന്ദ്ര ഓയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പാചകവാതകം വിൽക്കാൻ വേണ്ടിയാണ് ഈ സബ്സിഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വ‍ർഷം രാജ്യത്തെ കമ്പനികൾ അന്താരാഷ്ട്ര വിലയിലും വളരെ കുറച്ചാണ് എൽപിജി വിതരണം ചെയ്തതെന്നാണ് മന്ത്രാലയത്തിൻ്റെ വാദം.

ഇതിലൂടെ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾക്ക് വരുമാന നഷ്ടം ഉണ്ടായെന്നും സർക്കാർ സഹായത്തിലൂടെ കമ്പനികൾക്ക് വാർഷിക വരുമാനം ഉയർത്താനാവുമെന്നും കേന്ദ്ര ഓയിൽ മന്ത്രാലയം പറയുന്നു.

ഈ മൂന്ന് കമ്പനികൾക്കുമായാണ് 40000 കോടി രൂപയുടെ സബ്സിഡി ധനമന്ത്രാലയത്തോട് തേടിയിരിക്കുന്നത്. രാജ്യത്ത് വില നിയന്ത്രണമുള്ള ഉൽപ്പന്നമാണ് പാചക വാതകം.

വിപണി വിലയേക്കാൾ കുറച്ച് എൽപിജി വിൽക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കാൻ സാധാരണ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം സഹായം നൽകാറുണ്ട്.

2022-23 കാലത്ത് കേന്ദ്ര സർക്കാർ 22000 കോടി രൂപ ഈ ഇനത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിയിരുന്നു.

X
Top