
വാഷിങ്ടൻ: ഉയർന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യ–യുക്രെയ്ൻ യുദ്ധം എന്നീ കാരണങ്ങളാൽ ലോക സാമ്പത്തിക വളർച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി).
മുൻകൊല്ലത്തെക്കാൾ 3.1% മാത്രമായിരിക്കും ഇക്കുറി വളർച്ച. അടുത്ത വർഷം ഇതിലും താഴും; 2.2% മാത്രം.
യുദ്ധം കാരണമുള്ള ഇന്ധന–വൈദ്യുതി വിലക്കയറ്റത്തിൽ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോൾ ആഗോള വളർച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയാണ്.
ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വർഷം 5.7% എന്നിങ്ങനെ വളരും. ചൈന 3.3%, 4.6% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.