ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇടിവ് തുടര്‍ന്ന് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിവസത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

സെന്‍സെക്‌സ് 97.32 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 80267.62 ലെവലിലും നിഫ്റ്റി 23.80 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 24611.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

1970 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1939 ഓഹരികള്‍ ഇടിഞ്ഞു. 153 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ഓല ഇലക്ട്രിക്ക്, നാല്‍കോ, കെഇസി,ജെകെ ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.

നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് 24540 ആണെന്നും അത് ഭേദിക്കുന്ന പക്ഷം സൂചിക 24400 ലേയ്ക്ക് താഴുമെന്നും എന്‍ റിച്ച് മണി സിഇഒ പൊന്മുടി ആര്‍ പറഞ്ഞു. സാങ്കേതികമായി മൊമന്റം സൂചികകള്‍ ഓവര്‍ സോള്‍ഡ് പൊസിഷനിലാണുള്ളത്. ഇത് ഷോര്‍ട്ട്കവറിംഗിന് കാരണമാകും.

നിര്‍ണ്ണായക റെസിസ്റ്റന്‍സ് ലെവലുകള്‍ ഭേദിക്കുന്നത് വരെ ജാഗ്രത തുടരണം.

X
Top