ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

വളർച്ചയെ ഉത്തേജിപ്പിക്കാൻ പുതിയ വിഭാഗങ്ങളിലേക്ക് കണ്ണ് വച്ച് നെസ്‌ലെ ഇന്ത്യ

ഡൽഹി: ‘ആരോഗ്യകരമായ ലഘുഭക്ഷണം’, ‘സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പോഷകാഹാരം’, ‘ആരോഗ്യകരമായ വാർദ്ധക്യം’, തുടങ്ങിയ പുതിയ വിഭാഗങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നെസ്‌ലെ ഇന്ത്യ നോക്കുകയാണെന്ന് അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. നിലവിലെ ഉയർന്ന പണപ്പെരുപ്പം കുറച്ചുകാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെങ്കിലും, രാജ്യത്തിന്റെ ഉപഭോഗ സാഹചര്യത്തെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വളർച്ചാ തന്ത്രം ആക്രമണാത്മകമായി തുടരുന്നതായും, പ്രധാനമായും ആരോഗ്യകരമായ വാർദ്ധക്യ ഉൽപ്പന്നങ്ങൾ, സസ്യാധിഷ്ഠിത പോഷകാഹാരം, ആരോഗ്യകരമായ ലഘുഭക്ഷണം, പിഞ്ചുകുഞ്ഞുങ്ങളുടെ വിഭാഗം എന്നിവയിൽ വലിയ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ വിഭാഗങ്ങളിൽ പ്രവേശിക്കുമെന്ന് പറഞ്ഞ നാരായണൻ, തങ്ങൾ നോക്കുന്നത് പുതിയ ബ്രാൻഡുകളേക്കാൾ പുതിയ വിഭാഗങ്ങളാണെന്നും, അവയിൽ ചിലത് നെസ്‌ലെയുടെ പേരിലായിരിക്കുമെന്നും പറഞ്ഞു. വളർച്ചയ്‌ക്കായി തങ്ങൾ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ നോക്കുകയാണെന്നും, കമ്പനി അതിന്റെ സെഗ്‌മെന്റുകളിലുടനീളമുള്ള ഉൽപ്പന്നങ്ങളുടെ പ്രീമിയം വൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ മാഗി, കിറ്റ്കാറ്റ്, നെസ്‌കഫേ തുടങ്ങി 20-ഓളം ബ്രാൻഡുകൾ നെസ്‌ലെ ഇന്ത്യയ്ക്കുണ്ട്, അതേസമയം ആഗോളതലത്തിൽ 2000-ത്തോളം ബ്രാൻഡുകളാണ് കമ്പനിക്കുള്ളത്.

കമ്പനിയുടെ ആഭ്യന്തര വിൽപ്പനയുടെ 20-25 ശതമാനം ഗ്രാമീണ ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, വിൽപ്പനയുടെ കാര്യത്തിൽ കമ്പനി 10-12 ശതമാനം വളർച്ച രേഖപ്പെടുത്തി.

X
Top