‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

വിവോ കള്ളപ്പണം വെളുപ്പിക്കൽ കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് കൈമാറി കോർപ്പറേറ്റ് കാര്യ മന്ത്രാലയം

ന്യൂഡൽഹി: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ മേൽനോട്ട സമിതി വിവോ മൊബൈൽ കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) റഫർ ചെയ്‌തതായി സർക്കാർ വൃത്തങ്ങൾ CNBC-TV18-നോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ വിവോ മൊബൈൽസിന്റെ നാല് എക്സിക്യൂട്ടീവുകളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത്.

ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ 62,476 കോടി രൂപ ചൈനയ്ക്ക് കൈമാറിയെന്നാണ് ഇഡിയുടെ ആരോപണം.

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി വിവോയുമായും അതിന്റെ കൂട്ടാളികളുമായും ബന്ധപ്പെട്ട 48 സൈറ്റുകളിൽ കഴിഞ്ഞ വർഷം ഏജൻസി റെയ്ഡ് നടത്തിയിരുന്നു,

പരോക്ഷമായി നിയന്ത്രിക്കുന്ന കമ്പനികൾ വഴി ഇന്ത്യൻ നികുതി വെട്ടിക്കുന്നതിന് കമ്പനി അനധികൃതമായി ചൈനയിലേക്ക് പണം തട്ടിയതായി അന്വേഷണ ഏജൻസി ആരോപിച്ചു.

X
Top