കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മലയോര ഹൈവേ നിർമാണം അതിവേഗത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാർഷിക ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതിയാണിത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കിലോമീറ്റർ റോഡാണ് ഹൈവേയുടെ ഭാഗമായി വികസിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് സുപ്രധാനമായ ഈ പദ്ധതിയുടെ പ്രവൃത്തി അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി 488.63 കിലോമീറ്റർ റോഡ് നിർമാണം സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തിട്ടുണ്ട്. 297.595 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുകയാണ്. 149.175 കിലോമീറ്റർ റോഡിന്റെ പ്രവൃത്തികൾ പൂര്‍ത്തിയാക്കി.

ഇതിനുപുറമെ 305.05 കിലോമീറ്ററിന് സാമ്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്. ഇതില്‍ സാങ്കേതികാനുമതിക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

മലയോര ഹൈവേ നിർമാണ പ്രവർത്തികൾക്കായി ഇതുവരെ 3505 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചു. ഈ തുകയിൽ 1288 കോടി രൂപയുടെ പ്രവൃത്തികൾക്കായി ചെലവഴിക്കുകയും ചെയ്തു.

തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ കൂടുതൽ റീച്ചുകളിൽ ഈ വർഷം മലയോരഹൈവേ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി പ്രവൃത്തിയോട് അനുബന്ധിച്ച് പരിശോധനകളും അവലോകന യോഗങ്ങളും ചേർന്ന് ഓരോ റീച്ചിലെയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്.

മലയോര ഹൈവേ യാഥാർഥ്യമാക്കാൻ ഏല്ലാവരുമായും യോജിച്ചുള്ള പ്രവൃത്തിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരറ്റത്തുനിന്ന് മറ്റൊരറ്റം വരെ മലയോര ഹൈവേ നിർമിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

X
Top