Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്ത് മേഘ്മണി ഫൈനെചെം ലിമിറ്റഡ്

മുംബൈ: ക്ലോർ-ആൽക്കലി ആൻഡ് ഡെറിവേറ്റീവ്സ് നിർമ്മാതാക്കളായ മേഘ്മണി ഫൈനെചെം ലിമിറ്റഡ്, ഗുജറാത്തിലെ ദഹേജിൽ പ്രതിവർഷം 50,000 ടൺ ശേഷിയുള്ള എപ്പിക്ലോറോഹൈഡ്രിൻ (ഇസിഎച്ച്) പ്ലാന്റ് കമ്മീഷൻ ചെയ്തു. വെല്ലുവിളി നിറഞ്ഞ ഒരു ബാഹ്യ പരിതസ്ഥിതി ഉണ്ടായിരുന്നിട്ടും, പ്ലാന്റ് കൃത്യസമയത്ത് കമ്മീഷൻ ചെയ്യാൻ സാധിച്ചതായും, ഇത് കമ്പനിയുടെ ശക്തമായ പ്രോജക്റ്റ് നിർവ്വഹണ വൈദഗ്ധ്യത്തിന്റെ സാക്ഷ്യമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 275 കോടി രൂപയാണ് പദ്ധതിക്കായുള്ള ചിലവ്.

ഈ പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ പൂർണമായും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നമായ ഇസിഎഛ് തദ്ദേശീയമായി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മേഘ്‌മണി ഫൈനെചെം ലിമിറ്റഡ് മാറും. ഇത് ഇസിഎഛ് ഉപഭോക്താവിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും അതുവഴി രാജ്യത്തെ വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു. പെയിന്റ് വ്യവസായം, ഓട്ടോമോട്ടീവ്, നിർമ്മാണ സാമഗ്രികൾ, കാറ്റാടി മിൽ, പശകൾ, ഇലക്ട്രോണിക്സ് എന്നിവയിൽ ഉപയോഗിക്കുന്ന എപ്പോക്സി റെസിന്റെ നിർമ്മാണത്തിലാണ് ഇസിഎഛ്ന്റെ 80 ശതമാനം ഉപഭോഗവും നടക്കുന്നത്. ശേഷിക്കുന്ന 20 ശതമാനം ഉപഭോഗം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ജലശുദ്ധീകരണത്തിനും പേപ്പർ കെമിക്കലുകൾക്കുമായി പോകുന്നു.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 80,000 ടൺ ഇസിഎച്ച് ഡിമാൻഡ് ആണ് കമ്പനി കണക്കാക്കുന്നത്. ഡെറിവേറ്റീവ് സെഗ്‌മെന്റിൽ നിന്നുള്ള വരുമാന വിഹിതം വർദ്ധിക്കുന്നതോടെ ഒരു മൾട്ടി-പ്രൊഡക്റ്റ് കമ്പനി എന്ന ദിശയിലേക്ക് ഇത് കമ്പനിയെ മാറ്റുമെന്ന് മേഘ്മണി ഫൈനെചെം ലിമിറ്റഡ് അവകാശപ്പെടുന്നു. ഇതോടെ വ്യാഴാഴ്ച, കമ്പനിയുടെ ഓഹരികൾ നേരിയ നേട്ടത്തിൽ 1454 രൂപയിലെത്തി.

X
Top