‘സ്വർണം വാങ്ങരുത്; ഇന്ധനമടിയും കുറയ്ക്കൂ’; പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങളിൽ ആശങ്ക കനക്കുന്നുസാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്

ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വർഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ വിതരണംചെയ്യാൻ 680 കോടിരൂപയും വേണം.

ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകിയതുപോലെ ആനുകൂല്യങ്ങൾ നൽകണം. മറ്റു ക്ഷേമപദ്ധതികളിൽ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനുണ്ട്.

വിപണി ഇടപെടലിന് സിവിൽ സപ്ലൈസ് കോർപ്പറേഷനും ഓണക്കാല ആനുകൂല്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്കും പണം നൽകണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.

2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

X
Top