Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വർഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ വിതരണംചെയ്യാൻ 680 കോടിരൂപയും വേണം.

ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകിയതുപോലെ ആനുകൂല്യങ്ങൾ നൽകണം. മറ്റു ക്ഷേമപദ്ധതികളിൽ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനുണ്ട്.

വിപണി ഇടപെടലിന് സിവിൽ സപ്ലൈസ് കോർപ്പറേഷനും ഓണക്കാല ആനുകൂല്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്കും പണം നൽകണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.

2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

X
Top