വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

നാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഡിസംബർ 1ലെ കണക്കനുസരിച്ച് 604 ബില്യൺ ഡോളറായി ഉയർന്നു. ഏകദേശം നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 600 ബില്യൺ യുഎസ് ഡോളർ മറികടക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് 11ന് ആണ് ഇതിന് മുമ്പ് വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളറിന് മുകളിലെത്തിയത്‌.

“2023 ഡിസംബർ 1ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 604 ബില്യൺ ഡോളറാണ്. ഞങ്ങളുടെ ബാഹ്യ ധനകാര്യ ആവശ്യകതകൾ സുഖകരമായി നിറവേറ്റുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച ഡിസംബറിലെ ദ്വിമാസ പണനയം പുറത്തിറക്കികൊണ്ട് പറഞ്ഞു.

നവംബർ 24ന് അവസാനിച്ച ആഴ്ചയിൽ 597.935 ബില്യൺ ഡോളറായിരുന്നു കരുതൽ ധനം.
2021 ഒക്ടോബറിൽ, രാജ്യത്തിന്റെ വിദേശനാണ്യ കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 642 ബില്യൺ ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം മുതലുള്ള ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് കരുതൽ ശേഖരം ഉപയോഗിച്ചതിനാൽ കരുതൽ ധനത്തെ ബാധിച്ചിരുന്നു.

X
Top