രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

അദാനി ഗ്രൂപ്പ് പ്രതിസന്ധി ഇന്ത്യന്‍ വിപണികളെ ശക്തമാക്കി -എംപിസി അംഗം ആഷിമ ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണികള്‍ ‘ശക്തവും വൈവിധ്യപൂര്‍ണവുമാണെ’ന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധിയ്ക്ക് അതിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സ്വാധീനിക്കാനായില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ധനനയ അവലോകന കമ്മിറ്റി (എംപിസി) അംഗം ആഷിമ ഗോയല്‍. അദാനി ഗ്രൂപ്പ് പ്രശ്‌നത്തെ വിപണി ഉള്‍ക്കൊണ്ടുവെന്ന് ഗോയല്‍ പിടിഐയോട് പറഞ്ഞു. റെഗുലേറ്റര്‍മാര്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഭരണം കര്‍ശനമാക്കുകയും തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു.

‘ഗവണ്‍മെന്റിന് വ്യക്തിഗത ഗ്രൂപ്പുകളെക്കുറിച്ച് ആശങ്കയില്ല…ഇന്ത്യന്‍ വിപണികള്‍ ശക്തവും വൈവിധ്യമുള്ളതുമാണ്. അത് അദാനി പ്രതിസന്ധി സുഗമമായി ഉള്‍ക്കൊണ്ടു,” ആഷിമ പറഞ്ഞു.

പ്രത്യാഘാതങ്ങളോ പ്രതിസന്ധിയോ ഇല്ല. അദാനി ഓഹരികളും വീണ്ടെടുക്കുന്നു. തെറ്റായ ദിശകളിലേക്ക് നീങ്ങുന്ന വ്യക്തിഗത കമ്പനികളെപറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ അനലിസ്റ്റുകളും റേറ്റിംഗ് ഏജന്‍സികളുമുണ്ട് എന്ന് പറഞ്ഞ ആഷിമ, വിദേശ ഫണ്ട് സ്വീകരിക്കുന്ന വന്‍കിട ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വിദേശത്തുകൂടി പരിശോധനയ്ക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇപ്പോഴും സങ്കീര്‍ണ്ണമായ ഘടനകളുണ്ട്, അത് സുതാര്യത കുറയ്ക്കുകയും ഹിന്‍ഡന്‍ബര്‍ഗ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു.ഈ ഘടനകള്‍ ലളിതമാക്കേണ്ടതുണ്ട്.

കടം ഉയര്‍ത്തുന്നതിനും ബോണ്ട് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിനും നല്ല കോര്‍പ്പറേറ്റ് ഭരണവും സമ്പൂര്‍ണ്ണ സുതാര്യതയും അനിവാര്യമാണ്. ഇത് സ്ഥാപനങ്ങള്‍ തിരിച്ചറിയണം.

X
Top