
ന്യൂഡൽഹി: കഴിഞ്ഞ 8 വർഷത്തിനിടെ കളിപ്പാട്ട ഇറക്കുമതിയിൽ 52 ശതമാനത്തിന്റെ കുറവുണ്ടാകുകയും കയറ്റുമതി 239% വർധിക്കുകയും ചെയ്തതായി വാണിജ്യമന്ത്രാലയം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്നൗ ആണ് മന്ത്രാലയത്തിനു വേണ്ടി പഠനം നടത്തിയത്.
2014 മുതൽ 6 വർഷത്തിനിടെ രാജ്യത്തെ കളിപ്പാട്ട നിർമാണ യൂണിറ്റുകൾ ഇരട്ടിയായതായും റിപ്പോർട്ടിലുണ്ട്.
2021 ജനുവരിയിൽ കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) ഗുണനിലവാര മാനദണ്ഡം നിലവിൽ വന്നിരുന്നു.
ചൈനയിൽ നിന്നുള്ള ഗുണിനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തടഞ്ഞ് ആഭ്യന്തര വിപണി ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.