ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

പ്രത്യക്ഷ നികുതി സമാഹരണത്തിൽ വർദ്ധന

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും സെപ്തംബർ 16 നും ഇടയിൽ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 23.5 ശതമാനം വർദ്ധനയാണ് ഉണ്ടായത്.

സർക്കാരിന്റെ ഈ നികുതി പിരിവിൽ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും 4.16 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയും ഉൾപ്പെടുന്നതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വർഷം 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകൾ സർക്കാർ ഇഷ്യൂ ചെയ്തിട്ടുണ്ട്. റീഫണ്ടുകൾ ക്രമീകരിക്കുന്നതിന് മുമ്പ് ശേഖരിച്ച മൊത്ത നികുതി 9.87 ലക്ഷം കോടി രൂപയായിരുന്നു, ഇതിൽ 18.3 ശതമാനം വർദ്ധനവുണ്ടായി.

കോർപ്പറേറ്റ് നികുതി, എക്സൈസ് തീരുവ പിരിവ് മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വർധനവുണ്ടായി.

ഏപ്രിൽ-ജൂലായ് കാലയളവിൽ, മൊത്ത നികുതി വരുമാനം 8.94 ലക്ഷം കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്.

2023 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച 30.54 ലക്ഷം കോടി രൂപയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിൽ 33.61 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗസ്റ്റ്-മാർച്ച് കാലയളവിൽ മൊത്തം നികുതി പിരിവ് 12.9 ശതമാനം ഉയരേണ്ടതുണ്ട്.

ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാർഷികാടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി. വ്യക്തിഗത ആദായനികുതി, സ്വത്ത് നികുതി, എസ്‌റ്റേറ്റ് നികുതി, കോർപ്പറേറ്റ് നികുതി, മൂലധന നേട്ട നികുതി എന്നിങ്ങനെ വിവിധതരം പ്രത്യക്ഷ നികുതികൾ നിലവിലുണ്ട്.

ചരക്ക്-സേവന നികുതി (ജി.എസ്.ടി), എക്‌സൈസ് നികുതി, കസ്റ്റംസ് നികുതി തുടങ്ങിയവ പരോക്ഷ നികുതികളാണ്.

X
Top