വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്: പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം

ന്യൂഡല്‍ഹി: വിദേശനാണ്യ ഇടപാടുകള്‍ക്ക് ഏകീകൃത ബാങ്കിംഗ് കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് ആറാഴ്ച കൂടി സമയം. ഡല്‍ഹി ഹൈക്കോടതിയാണ് ആര്‍ബിഐയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചത്. കള്ളപ്പണവും ബിനാമി ഇടപാടുകളും നിയന്ത്രിക്കുന്നതിനാണ് ഹര്‍ജിക്കാര്‍ വിദേശനാണ്യ ഇടപാടുകള്‍ക്ക് ഏകീകൃത ബാങ്കിംഗ് കോഡ് ആവശ്യപ്പെടുന്നത്.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിദേശ പണം നിക്ഷേപിക്കുന്നതിന് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), തല്‍ക്ഷണ പണമിടപാട് സംവിധാനം (ഐഎംപിഎസ്) എന്നിവ ഉപയോഗിക്കരുത് എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഘടനവാദികള്‍, നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, മതമൗലികവാദികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ വിദേശ ഫണ്ട് കൈമാറ്റ നിയമത്തില്‍ പഴുതുകളുണ്ടെന്ന് അവര്‍ വാദിക്കുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്ന് ഡിസംബര്‍ 5 ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണത്തിനായി ആര്‍ബിഐയെ വിളിപ്പിച്ചു.

തുടര്‍ന്ന് പ്രതികരണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ആര്‍ബിഐ അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ പറയുകയും ഹൈക്കോടതി അംഗീകരിക്കുകയുമായിരുന്നു.

X
Top