പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

നടപ്പ് സാമ്പത്തികവര്‍ഷം ആരോഗ്യരംഗത്ത് ചെലവഴിച്ചത് ജിഡിപിയുടെ 2.1 ശതമാനം

ന്യൂഡല്‍ഹി: ജനുവരി 31ന് രാജ്യസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023 പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ബജറ്റ്, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനത്തിലെത്തി. 2.2 ശതമാനമായിരുന്നു അനുമാനം. 2020-21 വര്‍ഷത്തില്‍ ജിഡിപിയുടെ 1.6 ശതമാനം മാത്രമാണ് ഈയിനത്തില്‍ ചെലവഴിക്കപ്പെട്ടത്.

മൊത്തം സാമൂഹ്യ ചെലവില്‍ ആരോഗ്യമേഖലയുടെ വിഹിതം 2022-23 ല്‍ 26 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ 21 ശതമാനമായിരുന്ന സ്ഥാനത്താണിത്. ദേശീയ ആരോഗ്യ നയം, 2017 വിഭാവനം ചെയ്യുന്നത് എല്ലാ പ്രായക്കാര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള ആരോഗ്യവും ക്ഷേമവുമാണ്. നിലവാരമുള്ള ആരോഗ്യ സേവനങ്ങളിലേക്കുള്ള സാര്‍വത്രിക പ്രവേശനവും നയം ലക്ഷ്യമാക്കുന്നു.

അതനുസരിച്ച്, 2025 ഓടെ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവ് 2.5 ശതമാനമായി ഉയര്‍ത്തണം. പതിനഞ്ചാം ധനകാര്യ കമ്മീഷനും ആരോഗ്യ ചെലവ് 2.5 ശതമാനമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യ സാമൂഹിക സുരക്ഷാ ചെലവ് 2018-19 9.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

2013-14ല്‍ ഇത് 6 ശതമാനമായിരുന്നു.

X
Top