കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ക്രൂഡ് പെട്രോളിയത്തിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 6,300 രൂപയായി സർക്കാർ കുറച്ചു, ഡീസലിന്റെ നികുതി പകുതിയായി കുറച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ക്രൂഡ് പെട്രോളിയത്തിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 9,800 രൂപയിൽ നിന്ന് 6,300 രൂപയായി കുറച്ചു. വിജ്ഞാപനമനുസരിച്ച് ഡീസലിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (എസ്എഇഡി) ലിറ്ററിന് 2 രൂപയിൽ നിന്ന് ഒരു രൂപയായി കുറച്ചു.

കൂടാതെ, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും പെട്രോളിന്റെയും വിൻഡ് ഫാൾ ടാക്‌സ് പൂജ്യമായി തുടരും. വിൻഡ്‌ഫാൾ ഗെയിൻസ് ടാക്‌സിന്റെ രണ്ടാഴ്ചയിലൊരിക്കൽ നടത്തിയ അവലോകനത്തിലാണ് തീരുമാനം.

ഒക്‌ടോബർ 31-ന് നടന്ന രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തിൽ, നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പെട്രോളിയം ക്രൂഡിന്റെ വിൻഡ്‌ഫാൾ ടാക്സ് ടണ്ണിന് 9,050 രൂപയിൽ നിന്ന് 9,800 രൂപയായി സർക്കാർ ഉയർത്തിയിരുന്നു.

ഊർജ കമ്പനികളുടെ സൂപ്പർ നോർമൽ ലാഭത്തിന് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ചേർന്ന് കഴിഞ്ഞ വർഷം ജൂലൈ 1നാണ് ഇന്ത്യ ആദ്യമായി വിൻഡ് ഫാൾ നികുതി ചുമത്തിയത്.

അക്കാലത്ത് പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളർ) വീതവും ഡീസലിന് ലിറ്ററിന് 13 രൂപയും (ബാരലിന് 26 ഡോളർ) കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പോലുള്ള കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് 23,250 രൂപ (ബാരലിന് 40 ഡോളർ) വിൻഡ് ഫാൾ ലാഭ നികുതിയും ചുമത്തി.

അവസാനത്തെ രണ്ടാഴ്ചയിലെ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കി ഓരോ രണ്ടാഴ്ച കൂടുമ്പോഴും നികുതി നിരക്കുകൾ അവലോകനം ചെയ്യും.

X
Top