Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ആഗോള തലത്തില്‍ കോര്‍പറേറ്റ് കടമെടുപ്പ് കുറഞ്ഞു

ന്യൂയോര്‍ക്ക്: ആഗോള കോര്‍പ്പറേറ്റ് അറ്റകടം കഴിഞ്ഞ വര്‍ഷം 1.9% ഇടിഞ്ഞ് 8.15 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. ഉയര്‍ന്ന വായ്പാ ചെലവുകള്‍ പുതിയ ധനസഹായം തേടുന്നതില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിച്ചതാണ് കാരണം. ബുധനാഴ്ച പുറത്തിറങ്ങിയ 900 മുന്‍നിര സ്ഥാപനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
കേന്ദ്രബാങ്കുകളുടെ പണലഭ്യത ഉറപ്പാക്കുന്ന നയങ്ങള്‍ ശക്തമായ പണമൊഴുക്ക് ഉറപ്പാക്കിയിരുന്നു. എന്നാല്‍ കേന്ദ്രബാങ്കുകള്‍ കര്‍ശനമായ നയങ്ങളിലേയ്ക്ക് മാറിയതോടെ വായ്പ ചെലവ് വര്‍ധിച്ചു. നിക്ഷേപ സ്ഥാപനമായ ജാനസ് ഹെന്‍ഡേഴ്‌സന്റെ കോര്‍പ്പറേറ്റ് ഡെബ്റ്റ് സൂചിക പ്രകാരം, ഉയര്‍ന്ന പലിശനിരക്കും സാമ്പത്തിക മാന്ദ്യവും കാരണം കമ്പനികള്‍ കൂടുതല്‍ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.
വരും വര്‍ഷത്തില്‍ കടബാധ്യത 270 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് പഠനം പ്രതീക്ഷിക്കുന്നു. ജൂണ്‍ 1 വരെയുള്ള കമ്പനികളുടെ വാര്‍ഷിക ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നെങ്കിലും കമ്പനികള്‍ വളരെ ലാഭകരമായ അവസ്ഥയില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ജാനസ് ഹെന്‍ഡേഴ്‌സണിലെ ഫിക്‌സഡ് ഇന്‍കം പോര്‍ട്ട്‌ഫോളിയോ മാനേജര്‍ സേത്ത് മേയര്‍ പറഞ്ഞു.
ആഗോളതലത്തില്‍ കടമെടുപ്പ് കുറയുകയാണെങ്കിലും യുഎസ് കമ്പനികളുടെ അറ്റ കടം കഴിഞ്ഞ വര്‍ഷം 0.5% വര്‍ദ്ധിച്ചതായി പഠനം കണ്ടെത്തി.
ആഗോളതലത്തില്‍ ആറ് യുഎസ് കമ്പനികളില്‍ ഒന്നിന് മാത്രമാണ് അതിന്റെ ബാലന്‍സ് ഷീറ്റില്‍ നെറ്റ്തുക ഉള്ളത്. ലോകത്തെ മൂന്നിലൊന്നിടങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്്തമാണ്’ ജാനസ് ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
സാമ്പത്തിക മിശ്രിതത്തിന്റെ വലിയൊരു ഭാഗം കടമാകുന്നതോടെ ബാലന്‍സ് ഷീറ്റില്‍ പണം കുറയുകയാണ്. കോവിഡ് കാരണം മാന്ദ്യം സംജാതമായപ്പോള്‍ ലോകമെമ്പാടുമുള്ള നിയമനിര്‍മ്മാതാക്കള്‍ വന്‍ തുകയാണ്് വിപണിയിലേയ്ക്ക് ഒഴുക്കിയത്. എന്നാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം ചരക്ക് വില വര്‍ധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തതോടെ ഡോവിഷ് നയങ്ങളില്‍ നിന്നും കേന്ദ്രബാങ്കുകള്‍ വ്യതിചലിച്ചു. നിലവില്‍ ഏതാണ്ട് എല്ലാ ബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തി വിപണിയില്‍ നിന്നും പണം പിന്‍വലിക്കുകയാണ്.
“കമ്പനികള്‍ മാന്ദ്യത്തെ നേരിടുകയും വായ്പകള്‍ കുറയ്ക്കുന്നതിന് പണമൊഴുക്ക് ഉപയോഗിക്കുകയും ചെയ്യും,” സേത്ത് മേയര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയില്‍ നിന്നും കടം വാങ്ങുന്ന ചിലര്‍ പുതിയതായി ബോണ്ടുകള്‍ ഇറക്കുന്നില്ല. പകരം ഉള്ള ബോണ്ടുകള്‍ റെഡീം ചെയ്യുകയാണ്.
2021 മെയ് മുതല്‍ ലിസ്റ്റുചെയ്ത ബോണ്ടുകളുടെ മുഖവില 115 ബില്യണ്‍ ഡോളര്‍ കുറഞ്ഞു, ജാനസ് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഊര്‍ജ്ജ കമ്പനികള്‍ കടമെടുപ്പ് കുറച്ചതോടെയാണ് 2014/2015 ന് ശേഷം മൊത്തം കടത്തില്‍ കുറവുണ്ടായത്. എണ്ണവില വര്‍ധിച്ചതുകാരണം 155 ബില്ല്യണ്‍ ഡോളര്‍ കടമാണ് ഊര്‍ജ്ജകമ്പനികള്‍ കുറച്ചത്‌.

X
Top