കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിദേശനാണയ കരുതൽ ശേഖരം ഉയർന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ഏപ്രിൽ 14 വരെ 1.657 ബില്യൺ ഡോളർ ഉയർന്ന് 586.412 ബില്യൺ ഡോളറിലെത്തി.

ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത് തുടർച്ചയായ രണ്ടാം ആഴ്ചയിലെ വർദ്ധനവാണ്. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 6.306 ബില്യൺ യു.എസ് ഡോളർ ഉയർന്ന് 584.755 ബില്യൺ ഡോളറിലെത്തിയിരുന്നു.

ഏപ്രിൽ 14 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 2.204 ബില്യൺ യു.എസ് ഡോളർ വർദ്ധിച്ച് 516.635 ബില്യൺ ഡോളറായി ഉയർന്നതായി ആർ.ബി.ഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് പറയുന്നു.

ഡോളറിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന, വിദേശ കറൻസി ആസ്തികളിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യു.എസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലവും ഉൾപ്പെടുന്നു.

സ്വർണ ശേഖരം 521 മില്യൺ ഡോളർ കുറഞ്ഞ് 46.125 ബില്യൺ ഡോളറിലെത്തിയതായി ആർ.ബി.ഐ അറിയിച്ചു. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്‌ഡിആർ) 38 മില്യൺ യു.എസ് ഡോളർ കുറഞ്ഞ് 18.412 ബില്യൺ ഡോളറിലെത്തിയതായി അപെക്‌സ് ബാങ്ക് അറിയിച്ചു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐ‌.എം‌.എഫുമായുള്ള രാജ്യത്തിന്റെ കരുതൽ ധനം 12 ദശലക്ഷം ഡോളർ ഉയർന്ന് 5.19 ബില്യൺ ഡോളറിലെത്തി, കണക്കുകൾ കാണിക്കുന്നു.

X
Top