ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 13 മാസത്തെ താഴ്‌ന്ന നിലയില്‍

മുംബൈ: ശക്തമായ തിരുത്തലിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 13 മാസത്തെ താഴ്‌ന്ന നിലയില്‍.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഫെബ്രുവരിയില്‍ 62.38 ലക്ഷം കോടി രൂപയാണ്‌. ഇത്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ 77.96 ലക്ഷം കോടി രൂപയായിരുന്നു.

ജനുവരിയില്‍ 78,027 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. ഫെബ്രുവരി ആദ്യ പകുതിയില്‍ 21,272 കോടി രൂപയുടെയും രണ്ടാം പകുതിയില്‍ 13,302 കോടി രൂപയുടെയും വില്‍പ്പനയാണ്‌ നടന്നത്‌.

ഫെബ്രുവരി രണ്ടാം പകുതിയില്‍ കൂടുതല്‍ വില്‍പ്പന നടന്നത്‌ ഓട്ടോ മേഖലയിലാണ്‌- 3279 കോടി രൂപ. ഹെല്‍ത്ത്‌കെയര്‍, എഫ്‌എംസിജി മേഖലകളില്‍ യഥാക്രമം 2996 കോടി രൂപയുടെയും 2568 കോടി രൂപയുടെയും വില്‍പ്പന നടന്നു.

കണ്‍ട്രക്ഷന്‍ മെറ്റീരിയല്‍സ്‌ (1820 കോടി), ഫിനാന്‍ഷ്യല്‍സ്‌ (1647 കോടി), കണ്‍സ്‌ട്രക്ഷന്‍ (1465 കോടി), കാപ്പിറ്റല്‍ ഗുഡ്‌സ്‌ (1258 കോടി) എന്നിവയാണ്‌ ശക്തമായ വില്‍പ്പന നടന്ന മറ്റ്‌ മേഖലകള്‍.

അതേ സമയം ഫെബ്രുവരി രണ്ടാം പകുതിയില്‍ ടെലികോം, കെമിക്കല്‍സ്‌, മീഡിയ എന്നീ മേഖലകളിലെ ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങി.

ടെലികോം മേഖലയില്‍ 5661 കോടി രൂപയാണ്‌ അവ നിക്ഷേപിച്ചത്‌. കെമിക്കല്‍സ്‌, മീഡിയ എന്നീ മേഖലകളില്‍ യഥാക്രമം 112 കോടി രൂപയും 34 കോടി രൂപയും നിക്ഷേപിച്ചു.

X
Top