വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഇപിഎഫ്ഒ ഈ വര്‍ഷവും 8.25% പലിശ നല്‍കും

ന്യൂഡൽഹി: ഈ വർഷവും 8.25 ശതമാനം പലിശ നല്‍കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വർഷവും നല്‍കാൻ ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഏഴ് കോടിയിലധികം വരിക്കാർക്ക് ഇതിന്റെ നേട്ടം ലഭിക്കും.

നടപ്പ് സാമ്പത്തിക വർഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീർപ്പാക്കിയത്. 2023-24 സാമ്ബത്തിക വർഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി.

തൊഴിലുടമ, ജീവനക്കാർ, സംസ്ഥാന സർക്കാർ, കേന്ദ്ര തൊഴില്‍ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇപിഎഫ്‌ഒയുടെ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് ഓരോ വർഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്.

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷമാണ് വരിക്കാരുടെ അക്കൗണ്ടില്‍ തുക വരവുവെയ്ക്കുക.

സമീപ കാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്ബത്തിക വർഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വർഷത്തില്‍ 8.50 ശതമാനവും 2021-22ല്‍ 8.1 ശതമാനവും പലിശ നല്‍കി.

X
Top