കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ന്യൂഡൽഹി: ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡോയില്‍) വിപണിവിലയില്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയുടെ വിപണി പിടിച്ചെടുത്തത്.

നിലവില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 40 ശതമാനം വിഹിതവുമായി ഒന്നാംസ്ഥാനത്തുമാണ് റഷ്യ.

ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സുകളായിരുന്ന ഇറാക്കും സൗദിയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ റഷ്യയുടെ ഡിസ്‌കൗണ്ട് ആയുധത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്നാക്കം പോയി. എന്നാലിപ്പോഴിതാ, റഷ്യയും മലക്കം മറിയുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ വെട്ടി പാതിയാക്കി. ഇപ്പോള്‍ നല്‍കുന്നത് ബാരലിന് 3-4 ഡോളര്‍ മാത്രം.

2023-24ന്റെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ റഷ്യയുടെ ഡിസ്‌കൗണ്ട് വഴി ഇന്ത്യ എണ്ണ ഇറക്കുമതിച്ചെലവില്‍ 580 കോടി ഡോളര്‍ ലാഭിച്ചിരുന്നു.

പടിപടിയായി ഡിസ്‌കൗണ്ട് കുറഞ്ഞുതുടങ്ങിയതോടെ സെപ്റ്റംബര്‍-ഫെബ്രുവരിയില്‍ നേട്ടം 200 കോടി ഡോളറിലേക്ക് ഇടിഞ്ഞുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) ചൂണ്ടിക്കാട്ടുന്നു.

2023-24ല്‍ ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യ ആകെ ചെലവിട്ടത് 9,610 കോടി ഡോളറാണ്.

നടപ്പുവര്‍ഷം (2024-25) ഇത് 10,000 കോടി മുതല്‍ 10,400 കോടി ഡോളര്‍ വരെ ആയേക്കാമെന്നും ഇക്ര വിലയിരുത്തുന്നു.

X
Top