കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് രാജ്യത്തെ 19 സംസ്ഥാനങ്ങള്‍

ന്യൂഡല്ഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തികവര്ഷത്തില് നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലെ കണക്കാണിത്. കേരളത്തിലും ഉത്തര്പ്രദേശിലും വളര്ച്ച കോവിഡിന് മുമ്പുള്ളതിനെക്കാള് മോശമായി തുടരുകയാണ്. കേരളത്തില് 7.10 ശതമാനമാണ് വളര്ച്ചാനിരക്ക്.

2011-12 സ്ഥിരനിരക്ക് അടിസ്ഥാനമാക്കി ഓഗസ്റ്റ് ഒന്നുവരെയുള്ള 21 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വളര്ച്ചനിരക്കാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയം പുറത്തിറക്കിയത്.

ആന്ധ്രപ്രദേശ് (11.43), രാജസ്ഥാന് (11.04), ബിഹാര് (10.98), തെലങ്കാന (10.88), ഡല്ഹി (10.23), ഒഡിഷ (10.19), മധ്യപ്രദേശ് (10.12) എന്നിവിടങ്ങളിലും രണ്ടക്ക ശതമാനത്തിലായിരുന്നു വളര്ച്ച. ഹരിയാണ (9.80), കര്ണാടകം (9.47) എന്നീ സംസ്ഥാനങ്ങളും രണ്ടക്കത്തിനടുത്തെത്തി.

ത്രിപുര, സിക്കിം, ഹിമാചല് പ്രദേശ്, മേഘാലയ, ഝാര്ഖണ്ഡ്, തമിഴ്നാട്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്, പുതുച്ചേരി എന്നിവയാണ് ആഭ്യന്തര വളര്ച്ച കോവിഡ് കാലത്തിനുമുമ്പുള്ള നിരക്കിലെത്തിയ മറ്റുസംസ്ഥാനങ്ങള്.


ഏറ്റവും കുറവ് പുതുച്ചേരിയിലാണ് 3.31 ശതമാനം. വലിയ സംസ്ഥാനങ്ങളില് ഏറ്റവും ചെറിയ വളര്ച്ച ഉത്തര്പ്രദേശിലാണ് 4.24 ശതമാനം. അരുണാചല് പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മണിപ്പുര്, മിസോറം, നാഗാലാന്ഡ്, പശ്ചിമബംഗാള്, ആന്തമാന് നിക്കോബാര്, ഛണ്ഡീഗഢ് എന്നിവിടങ്ങളിലെ കണക്ക് പുറത്തുവിട്ടിട്ടില്ല.

X
Top