കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ടിക് ടോക്ക് മസ്കിന് വിൽക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ലോകത്താകമാനമുള്ള ജനങ്ങളുടെ പ്രീതി വളരെ പെട്ടെന്ന് തന്നെ നേടിയെടുത്ത ഒരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആണ് ടിക് ടോക്ക്. ഇപ്പോൾ ഈ ആപ്പിനെ വിൽക്കാനുള്ള പദ്ധതിയുമായി മുന്നിട്ടറങ്ങിയിരിക്കുകയാണ് ചൈന. സമൂഹമാധ്യമ ആപ്പിന്റെ അമേരിക്കൻ വകഭേദത്തെ വിൽക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നിരോധനം മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നത്.
ടിക് ടോക്ക് വലയെറിയുന്നത് പല ലക്ഷ്യങ്ങളും മുന്നിൽ കണ്ട്‌..!
ടിക് ടോകിന്റെ ആദ്യ പരിഗണന മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ്. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക് ടോക് നിരോധനത്തിനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. എന്നാൽ ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിൻറെ പ്രചാരണത്തിന് മുന്നിൽ നിന്ന് ചുക്കാൻ പിടിച്ചിരുന്നത് മസ്ക് ആയിരുന്നു. അതോടൊപ്പം നിയുക്ത അമേരിക്കൻ പ്രസിഡന്റിന് കീഴിൽ നിർണായക സ്ഥാനം മസ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരികൾ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തുമെന്ന നിയമം അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതി വെള്ളിയാഴ്ച ശരിവച്ചിരുന്നു. 2025 ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമമാണ് കോടതി ശരിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിങ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.

X
Top