വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

2,000 കോടി രൂപ സമാഹരിച്ച്‌ എയു സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് ഏകദേശം 2,500 കോടി രൂപ സമാഹരിച്ചതായി എയു സ്മോൾ ഫിനാൻസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഡിഎസ്പി, സിംഗപ്പൂർ ഗവൺമെന്റ്, ഗോൾഡ്മാൻ സാച്ച്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് തുടങ്ങിയവയുടെ പങ്കാളിത്തത്തിന് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) സാക്ഷ്യം വഹിച്ചു.

ജയ്‌പൂർ ആസ്ഥാനമായുള്ള സ്‌മോൾ ഫിനാൻസ് ബാങ്ക് (എസ്‌എഫ്‌ബി) 3,44,82,758 ഇക്വിറ്റി ഷെയറുകൾ അർഹരായ സ്ഥാപന ബയർമാർക്ക് (ക്യുഐബി) ഒരു ഇഷ്യുവിന് 580 രൂപ നിരക്കിൽ അനുവദിക്കുന്നതിന് മൂലധന സമാഹരണ സമിതി അംഗീകാരം നൽകിയതായി അറിയിച്ചു. ക്യുഐപിയുടെ തറവില ഒന്നിന് 590.84 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാൽ ക്യുഐപി ഇഷ്യൂ 1.83 ശതമാനം കിഴിവിലാണ് നടന്നത്.

ക്യുഐപി ഇഷ്യു ഓഗസ്റ്റ് 3 ന് ആരംഭിച്ച് കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചു. 2021 ഏപ്രിൽ 29 ന്, എയു സ്മോൾ ഫിനാൻസ് ബാങ്ക് ക്യുഐബികൾക്ക് ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇക്വിറ്റി ഷെയറുകളുടെ അലോട്ട്മെന്റിന് അനുസൃതമായി, ബാങ്കിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റൽ 664.67 കോടി രൂപയായി ഉയർന്നതായി ബാങ്ക് അറിയിച്ചു.

X
Top