ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഏയ്ഞ്ചൽ വണ്ണിന്റെ ലാഭം 50% വർധിച്ച് 181.51 കോടിയായി

മുംബൈ: ഏയ്ഞ്ചൽ വണ്ണിന്റെ ജൂൺ പാദത്തിലെ മൊത്തം വരുമാനം 44.69% വർധിച്ച് 686.53 കോടി രൂപയായപ്പോൾ, ഏകീകൃത അറ്റാദായം 49.6% ഉയർന്ന് 181.51 കോടി രൂപയായി. കഴിഞ്ഞ ഒന്നാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 242.58 കോടി രൂപയാരുന്നു. കമ്പനിയുടെ മൊത്തം ചെലവുകൾ 42.1% ഉയർന്ന് 443 കോടി രൂപയായി. എന്നാൽ, 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ അറ്റാദായം 11.3% കുറഞ്ഞു. കൂടാതെ അവലോകന പാദത്തിലെ ഇബിഡിഎടി 10.9% കുറഞ്ഞ് 249.1 കോടി രൂപയായി. 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1.3 ദശലക്ഷം ക്ലയന്റുകളുടെ ശക്തമായ മൊത്ത കൂട്ടിച്ചേർക്കലിന് സാക്ഷ്യം വഹിച്ചതായി കമ്പനി അറിയിച്ചു. നിലവിലെ കമ്പനിയുടെ മൊത്തം ക്ലയന്റ് ബേസ് 10.4 ദശലക്ഷമാണ്.

കമ്പനിയുടെ ശരാശരി പ്രതിദിന വിറ്റുവരവ് (എഡിടിഒ) 8.9% വർധിച്ച് 9,39,800 കോടി രൂപയായി. മൊത്തം ഡീമാറ്റ് അക്കൗണ്ടുകൾ, ഇൻക്രിമെന്റൽ ഡീമാറ്റ് അക്കൗണ്ടുകൾ, എൻഎസ്ഇ ആക്റ്റീവ് ക്ലയന്റ് ബേസ് എന്നിവയിൽ തങ്ങളുടെ മാർക്കറ്റ് ഷെയർ വിപുലീകരിക്കുന്നത് തുടരുന്നതായി കമ്പനി അവകാശപ്പെട്ടു. കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 7.65 രൂപ ഇടക്കാല ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. എൻഎസ്ഇയിലെ സജീവ ക്ലയന്റുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയിൽ സ്റ്റോക്ക് ബ്രോക്കിംഗ് ഹൗസാണ് ഏയ്ഞ്ചൽ വൺ.

ബിഎസ്ഇയിൽ ഏഞ്ചൽ വണ്ണിന്റെ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 1,287.50 രൂപയിലെത്തി. 

X
Top