2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഹരിത ഊര്‍ജ്ജ പദ്ധതി: 800 മില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് വന്‍ കടമെടുപ്പിന്. ഹരിത ഊര്‍ജ്ജ പദ്ധതികള്‍ക്കായി 800 മില്യണ്‍ ഡോളര്‍ സമാഹാരിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നീ ആഗോള ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തും.

ബാങ്കുകള്‍ വായ്പ നല്‍കുന്ന പക്ഷം അത് ഗ്രൂപ്പിന് നേട്ടമാകും. മാത്രമല്ല, നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിലൂടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തെറ്റായിരുന്നു എന്ന് വാദിക്കാം. വന്‍തോതില്‍ കടമുണ്ടെന്ന ആരോപണമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയതില്‍ പ്രധാനം.

തുടര്‍ന്ന് നിക്ഷേപകരെ ആശ്വസിപ്പിക്കുന്നതിനായി വന്‍ തുകയുടെ വായ്പ തിരിച്ചടയ്‌ക്കേണ്ടതായി വന്നു.നിലവില്‍ ഗ്രൂപ്പിന് വിപണി മൂല്യത്തിന്റെ 100 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ട്.

അദാനി ഗ്രൂപ്പും ബാങ്കുകളും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

X
Top