നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

നാല് പൊതുമേഖല ബാങ്കുകള്‍ക്ക് പോസിറ്റീവ് റേറ്റിംഗ് നല്‍കി മൂഡീസ്

ന്യൂഡല്‍ഹി: റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് നാല് പൊതുമേഖലാ ബാങ്കുകളുടെ ദീര്‍ഘകാല പ്രാദേശിക, വിദേശ കറന്‍സി ബാങ്ക് നിക്ഷേപ റേറ്റിംഗുകള്‍ ഉയര്‍ത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല റേറ്റിംഗ് Baa3 ആയി നിലനിര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ റേറ്റിംഗ് Ba1-ല്‍ നിന്ന് Baa3 ആയി ഉയര്‍ത്തി.

ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് Ba1 ആണെങ്കില്‍, Baa 3 ഏറ്റവും താഴ്ന്നതാണ്. Baa3 റേറ്റുചെയ്ത ബാധ്യതകള്‍ മിതമായ ക്രെഡിറ്റ് റിസ്‌കിന് വിധേയമാണ്.

Ba1 റേറ്റുചെയ്ത ബാധ്യതകള്‍ക്ക് ഊഹക്കച്ചവട ഘടകങ്ങള്‍ ഉണ്ടെന്നും അവ ഗണ്യമായ ക്രെഡിറ്റ് റിസ്‌കിന് വിധേയമാണെന്നും വിലയിരുത്തപ്പെടുന്നു. നാല് ബാങ്കുകളുടെയും ദീര്‍ഘകാല റേറ്റിംഗുകളുടെ ഔട്ട്ലുക്കുകള്‍ സ്ഥിരമായി തുടരുന്നു.

2022-ല്‍, പൊതുമേഖലാ ബാങ്കുകള്‍ അവരുടെ കിട്ടാക്കടം കുറയ്ക്കുകയും റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തുകയും ചെയ്തു.

ഈ പ്രവണത 2023-ലും തുടരും. ശക്തമായ വായ്പാ ഡിമാന്‍ഡും ഉയര്‍ന്ന പലിശ നിരക്കും ബാങ്കുകളുടെ ലാഭക്ഷമതയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 12 പൊതുമേഖലാ ബാങ്കുകള്‍, മൊത്തം അറ്റാദായം 32 ശതമാനം വര്‍ധിച്ച് 40,991 കോടി രൂപയാക്കി. 60 ശതമാനം വിപണി വിഹിതമുളള ബാങ്കുകളുടെതാണ് ഇത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 91,500 കോടി രൂപയുടെ റെക്കോഡ് കട മൂലധനം ബാങ്കുകള്‍ സമാഹരിച്ചു. ഈ സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ മൊത്ത ബോണ്ട് ഇഷ്യു 1.3-1.4 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

കടപ്പത്ര വില്‍പ്പന ഇതിനകം തന്നെ റെക്കോര്‍ഡ് ഉയര്‍ന്ന 0.915 ലക്ഷം കോടി രൂപയിലെത്തി.

X
Top