ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

മുംബൈ: ബിഎസ്ഇ500 സൂചികയിലെ ഓരോ നാല് ഓഹരികളില്‍ മൂന്നെണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. 500 കമ്പനികളില്‍ 370 എണ്ണമാണ് നെഗറ്റീവ് റിട്ടേണ്‍സ് നല്‍കിയത്.

50 ഓഹരികള്‍ നേരിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോള്‍ 420 കമ്പനികള്‍ അതായത്, സൂചികയുടെ 84 ശതമാനം അര്‍ത്ഥവത്തായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍.

വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍- 74 ശതമാനം,സ്റ്റെര്‍ലിംഗ്, വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി-64 ശതമാനം വീതം, തേജസ് നെറ്റ്വര്‍ക്കുകള്‍- 54 ശതമാനം  എന്നിവ ഉള്‍പ്പെടുന്നു.. 2023 ലും 2024 ന്റെ തുടക്കത്തിലും ഈ ഓഹരികള്‍ കുത്തനെ ഉയര്‍ന്നിരുന്നു.

കമ്പനികളുടെ ദുര്‍ബലമായ വരുമാനവും ഗ്രാമീണ ഡിമാന്റ് കുറഞ്ഞതുമാണ് നിക്ഷേപകരെ അകറ്റുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ(എഫ്‌ഐഐ) പിന്‍മാറ്റം നിര്‍ണ്ണായക സ്വാധീനം ചെലുത്തി. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 1.1 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

X
Top