
മുംബൈ: എസ്ബിഐക്ക് ഏകദേശം 2,700 കോടി രൂപയുടെ ഹ്രസ്വകാല വായ്പ മുൻകൂറായി അടച്ച് വോഡഫോൺ ഐഡിയ. നഷ്ടത്തിലായ ടെലികോം കമ്പനി 5G നെറ്റ്‌വർക്കുകൾക്കുള്ള ഉപകരണ വിതരണ ഇടപാടുകൾക്കായി അടിയന്തിരമായി പുതിയ ഫണ്ടുകൾ തേടുന്നതിനാൽ, കടം കൊടുക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായിയാണ് വായ്പ മുൻകൂറായി അടച്ചത്.
ടവർ കമ്പനികൾ, നെറ്റ്‌വർക്ക് ഗിയർ വെണ്ടർമാർ, മറ്റ് വിതരണക്കാർ എന്നിവർക്കുള്ള കുടിശ്ശിക അടങ്ങുന്ന ഏകദേശം 15,000 കോടി രൂപയുടെ വ്യാപാര ഇടപാടുകൾക്കായി ആണ് കമ്പനി പുതിയ ഫണ്ട് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ബാഹ്യ ഇക്വിറ്റി ഫണ്ടിംഗ് വൈകുന്നതിനാൽ 5G സേവനങ്ങൾ പുറത്തറിക്കാൻ കൂടുതൽ കടം ക്രമീകരിക്കുകയല്ലാതെ മറ്റൊരു മാർഗം ടെൽകോയ്‌ക്ക് മുൻപിലില്ല.
അതേസമയം ജൂൺ പാദത്തിൽ വിയുടെ ട്രേഡ് പേയബിളുകൾ 13.6% ഉയർന്ന് 14,956.2 കോടി രൂപയായി. ഈ അടയ്‌ക്കേണ്ടവയിൽ ടവർ സ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് വെണ്ടർമാർക്കും / മറ്റ് വിതരണക്കാർക്കുമുള്ള കുടിശ്ശിക ഉൾപ്പെടുന്നു. ഇത് യഥാക്രമം ₹ 9,500 കോടിയും ₹ 5,500 കോടിയും ആയി കണക്കാക്കപ്പെടുന്നു. നിലവിൽ വോഡഫോൺ ഐഡിയയുടെ അറ്റ കടം 1.98 ലക്ഷം കോടിയ്‌ക്ക് മുകളിലാണ്.
ഫണ്ടിംഗ് ക്രമീകരണങ്ങൾക്കായി കമ്പനി വിവിധ ബാങ്കുകളുമായി ചർച്ച നടത്തിവരികയാണെന്ന് ടെൽകോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടുത്തിടെ പറഞ്ഞിരുന്നു. ഈ ഫണ്ടുകൾ ക്രമീകരിച്ച് ഗിയർ സംഭരണം ഉറപ്പിച്ചതിന് ശേഷം മാത്രമേ ‘വി’യ്ക്ക് അവരുടെ 5G ലോഞ്ച് ടൈംലൈൻ സജ്ജീകരിക്കാൻ കഴിയൂ. കടവും ഇക്വിറ്റിയും ചേർന്ന് 20,000 കോടി രൂപ സമാഹരിക്കാനാണ് ടെലികോം ദീർഘകാലമായി ശ്രമിക്കുന്നത്.
കമ്പനിയുടെ ശക്തരായ എതിരാളികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും അടുത്ത മാസം 5G സേവനങ്ങൾ സമാരംഭിക്കുന്നതിനായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.