Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

രണ്ടാം പാദത്തില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ ഉയരും – ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വേഗത കൈവരിക്കുന്നുണ്ടെങ്കിലും
രണ്ടാം പാദത്തില്‍ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ കംഫര്‍ട്ട് സോണായ 6 ശതമാനത്തിന് മുകളില്‍ തുടരും,   റിസര്‍വ് ബാങ്ക് പ്രതിമാസ ബുള്ളറ്റിന്‍ അറിയിക്കുന്നു.അതേസമയം ദുര്‍ബലമായ വളര്‍ച്ചയുടേയും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും ഫലമായ സ്റ്റാഗ്ഫ്‌ലേഷന് സാധ്യത കുറവാണ്.തക്കാളി വിലയിലുണ്ടായ അഭൂതപൂര്‍വമായ ഉയര്‍ച്ച മറ്റ് പച്ചക്കറികളുടെ വിലയിലേക്കും വ്യാപിച്ചു.

ഇതോടെ ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ വര്‍ദ്ധനവ് ജൂലൈയിലും തുടര്‍ന്നു. കോര്‍ പണപ്പെരുപ്പം മിതത്വത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍  ചില്ലറ പണപ്പെരുപ്പം ശരാശരി 6 ശതമാനത്തിന് മുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു,ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലേഖനം തയ്യാറാക്കിയത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ ചില്ലറ പണപ്പെരുപ്പം  4.87 ശതമാനമായിരുന്നു.

ശക്തമായ ആദ്യ പാദ പ്രകടനത്തിന് ശേഷം ആഗോള വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്ന് ലേഖനത്തില്‍ പറയുന്നു.വ്യാവസായ ഉല്‍പാദനവും വ്യാപാരവും ദുര്‍ബലമായതാണ് കാരണം.

X
Top