കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഡാറ്റാ സെന്ററുകൾക്കായി 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ

മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ഫോൺപേ, രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളർ (ഏകദേശം 1,661 കോടി രൂപ) നിക്ഷേപിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു സാമ്പത്തിക സേവന സ്ഥാപനത്തെ അതിന്റെ ഡാറ്റ വിദേശത്ത് സൂക്ഷിക്കുന്നതിൽ നിന്ന് തടയുന്ന ഡാറ്റാ പ്രാദേശികവൽക്കരണത്തിനുള്ള റെഗുലേറ്ററി നിബന്ധനകളെ തുടർന്നാണ് നിർദിഷ്ട നിക്ഷേപമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുൽ ചാരി പറഞ്ഞു.

നവി മുംബൈയിൽ കമ്പനി അടുത്തിടെ ഡാറ്റാ സെന്റർ സൗകര്യം ആരംഭിച്ചിരുന്നു. ഫോൺപേ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനായി 200 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും. കമ്പനി ഇതിനകം പകുതിയിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചാരി പറഞ്ഞു. ക്യാപ്‌റ്റീവ് ഡാറ്റാ സെന്ററുകളിൽ നിക്ഷേപിക്കുന്നത് ഫോൺപേ പോലൊരു കമ്പനിക്ക് പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, ഫോൺപേ പ്രതിദിനം 120 ദശലക്ഷം ഇടപാടുകൾ കൈകാര്യം ചെയ്യുന്നുവെന്നും ഇത് ഈ വർഷാവസാനത്തോടെ 200 ദശലക്ഷമായും അടുത്ത വർഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും വർധിക്കുമെന്നും ചാരി പറഞ്ഞു.

X
Top