കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന ഫെർട്ട്. 2021 മാർച്ചിൽ കമ്പനിയുടെ വിറ്റ് വരവ് 401.07 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ നാലാം പാദത്തിൽ 164.68 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 മാർച്ച് പാദത്തിലെ 34.41 കോടിയിൽ നിന്ന് 63.86 ശതമാനം വർധിച്ച് 95.21 കോടി രൂപയായി.

അഗ്രി, എനർജി മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള നാഗാർജുന ഗ്രൂപ്പിന്റെ കമ്പനിയാണ് നാഗാർജുന ഫെർട്ട്. ഗ്രൂപ്പിന് അഗ്രി ബിസിനസ്സിൽ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ റിഫൈനറി, പവർ, മൈക്രോ ഇറിഗേഷൻ സിസ്റ്റംസ്, പ്ലാന്റ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് വൈവിധ്യമുണ്ട്. ബുധനാഴ്ച, നാഗാർജുന ഫെർട്ടിന്റെ ഓഹരികൾ നേരിയ നഷ്ട്ടത്തിൽ 9.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top