കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന ഫെർട്ട്. 2021 മാർച്ചിൽ കമ്പനിയുടെ വിറ്റ് വരവ് 401.07 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ നാലാം പാദത്തിൽ 164.68 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 മാർച്ച് പാദത്തിലെ 34.41 കോടിയിൽ നിന്ന് 63.86 ശതമാനം വർധിച്ച് 95.21 കോടി രൂപയായി.

അഗ്രി, എനർജി മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള നാഗാർജുന ഗ്രൂപ്പിന്റെ കമ്പനിയാണ് നാഗാർജുന ഫെർട്ട്. ഗ്രൂപ്പിന് അഗ്രി ബിസിനസ്സിൽ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ റിഫൈനറി, പവർ, മൈക്രോ ഇറിഗേഷൻ സിസ്റ്റംസ്, പ്ലാന്റ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് വൈവിധ്യമുണ്ട്. ബുധനാഴ്ച, നാഗാർജുന ഫെർട്ടിന്റെ ഓഹരികൾ നേരിയ നഷ്ട്ടത്തിൽ 9.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top