Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന ഫെർട്ട്. 2021 മാർച്ചിൽ കമ്പനിയുടെ വിറ്റ് വരവ് 401.07 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ നാലാം പാദത്തിൽ 164.68 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 മാർച്ച് പാദത്തിലെ 34.41 കോടിയിൽ നിന്ന് 63.86 ശതമാനം വർധിച്ച് 95.21 കോടി രൂപയായി.

അഗ്രി, എനർജി മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള നാഗാർജുന ഗ്രൂപ്പിന്റെ കമ്പനിയാണ് നാഗാർജുന ഫെർട്ട്. ഗ്രൂപ്പിന് അഗ്രി ബിസിനസ്സിൽ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ റിഫൈനറി, പവർ, മൈക്രോ ഇറിഗേഷൻ സിസ്റ്റംസ്, പ്ലാന്റ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് വൈവിധ്യമുണ്ട്. ബുധനാഴ്ച, നാഗാർജുന ഫെർട്ടിന്റെ ഓഹരികൾ നേരിയ നഷ്ട്ടത്തിൽ 9.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top