എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന ഫെർട്ട്. 2021 മാർച്ചിൽ കമ്പനിയുടെ വിറ്റ് വരവ് 401.07 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ നാലാം പാദത്തിൽ 164.68 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 മാർച്ച് പാദത്തിലെ 34.41 കോടിയിൽ നിന്ന് 63.86 ശതമാനം വർധിച്ച് 95.21 കോടി രൂപയായി.

അഗ്രി, എനർജി മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള നാഗാർജുന ഗ്രൂപ്പിന്റെ കമ്പനിയാണ് നാഗാർജുന ഫെർട്ട്. ഗ്രൂപ്പിന് അഗ്രി ബിസിനസ്സിൽ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ റിഫൈനറി, പവർ, മൈക്രോ ഇറിഗേഷൻ സിസ്റ്റംസ്, പ്ലാന്റ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് വൈവിധ്യമുണ്ട്. ബുധനാഴ്ച, നാഗാർജുന ഫെർട്ടിന്റെ ഓഹരികൾ നേരിയ നഷ്ട്ടത്തിൽ 9.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top