കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ന്‌ ഒരുങ്ങുന്നു. 1500-1800 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതോടെ മൈക്രോഫിനാന്‍സ് മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാകും മുത്തൂറ്റ് മൈക്രോഫിന്നിന്റേത്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ഇത്. 18 സംസ്ഥാനങ്ങളിലായി 1008 ബ്രാഞ്ചുകളുണ്ട്.

ലോണ്‍ ബുക്ക് മൂല്യം സെപ്തംബര്‍ 2022 വരെ 7500 കോടി രൂപ. മെയ് 2023 ഓടു കൂടി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കുമെന്ന് കമ്പനി മാനേജിംഗ് പഡയറക്ടര്‍ തോമസ് മുത്തൂറ്റ് പിടിഐയോട് പറഞ്ഞു. കമ്പനിയുടെ 71 ശതമാനം ഓഹരികളും മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മൂത്തൂറ്റ് കുടുംബത്തിന്റെ കൈവശമാണ്.

ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ജിപിസി 16.6 ശതമാനവും ചിക്കാഗോ ആസ്ഥാനമായ ക്രിയേഷന്‍ 9.3 ശതമാനവും കൈയ്യാളുന്നു. ഫ്രഷ് ഇഷ്യുവഴി 1200 കോടി രൂപയും ബാക്കി തുകയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാകും ഐപിഒ.

2023 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 614.9 കോടി രൂപ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. മുന്‍വര്‍ഷത്തെ ആദ്യപകുതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 66 ശതമാനം വര്‍ധനവാണിത്.

X
Top