വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ലകുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധന

വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു.

മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നും മെമ്മോയില്‍ പറയുന്നു.

ജോലി നഷ്‌ടമാകുന്നവർക്കുള്ള സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങളും മെയിലിലുണ്ട്.
ഹൈബ്രിഡ് ജോലി മാതൃകയാണ് മേറ്റ പിന്തുടരുന്നത്. ജീവനക്കാർ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഓഫീസുകളില്‍ എത്തേണ്ടത്.

മൂന്ന് ദിവസം വർക്ക് ഫ്രം ഹോം രീതിയാണ്. പ്രവർത്തന മികവില്ലാത്ത ജീവനക്കാരെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ ആമസോണ്‍ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

X
Top