കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു.

മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നും മെമ്മോയില്‍ പറയുന്നു.

ജോലി നഷ്‌ടമാകുന്നവർക്കുള്ള സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങളും മെയിലിലുണ്ട്.
ഹൈബ്രിഡ് ജോലി മാതൃകയാണ് മേറ്റ പിന്തുടരുന്നത്. ജീവനക്കാർ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഓഫീസുകളില്‍ എത്തേണ്ടത്.

മൂന്ന് ദിവസം വർക്ക് ഫ്രം ഹോം രീതിയാണ്. പ്രവർത്തന മികവില്ലാത്ത ജീവനക്കാരെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ ആമസോണ്‍ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

X
Top