അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

ഐപിഒ തുക വെട്ടിച്ചുരുക്കി ജെഎസ്ഡബ്ല്യു സിമന്റ്, പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സിമന്റ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തുക 3600 കോടി രൂപയിലേയ്ക്ക് വെട്ടിച്ചുരുക്കും. നേരത്തെ 4000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി പദ്ധതിയിട്ടിയിരുന്നത്.

പുതുക്കിയ കരട് രേഖകള്‍ ഇതിനായി കമ്പനി സമര്‍പ്പിച്ചു. 20,000 കോടി മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കപ്പടുന്നത്. അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സിനര്‍ജി മെറ്റല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്, എസ്ബിഐ എന്നീ ഓഹരി ഉടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു.

നേരത്തെ 2000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്താനിരുന്നത്.

X
Top