എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഐപിഒ തുക വെട്ടിച്ചുരുക്കി ജെഎസ്ഡബ്ല്യു സിമന്റ്, പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സിമന്റ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തുക 3600 കോടി രൂപയിലേയ്ക്ക് വെട്ടിച്ചുരുക്കും. നേരത്തെ 4000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി പദ്ധതിയിട്ടിയിരുന്നത്.

പുതുക്കിയ കരട് രേഖകള്‍ ഇതിനായി കമ്പനി സമര്‍പ്പിച്ചു. 20,000 കോടി മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കപ്പടുന്നത്. അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സിനര്‍ജി മെറ്റല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്, എസ്ബിഐ എന്നീ ഓഹരി ഉടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു.

നേരത്തെ 2000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്താനിരുന്നത്.

X
Top