ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വിലഅദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതിഇന്ത്യയുടെ വിദേശ നാണയ ശേഖരം ഇടിയുന്നുതേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

നാലാം പാദത്തിൽ ഐആർസിടിസി യുടെ ലാഭം വർധിച്ചു

മുംബൈ: നാലാം പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) സംയോജിത അറ്റാദായം രണ്ട് ശതമാനം വർധിച്ചു 284 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 279 കോടി രൂപയായിരുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1155 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷത്തിൽ ഇത് 965 കോടി രൂപയായിരുന്നു.

ഓഹരിയൊന്നിന് 4 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 2023 നവംബറിൽ ഓഹരിയൊന്നിന് 2.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി നൽകിയിരുന്നു.

ഈ കാലയളവിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) കഴിഞ്ഞ വർഷത്തെ 324.6 കോടി രൂപയിൽ നിന്നും 11.6 ശതമാനം ഉയർന്ന് 362.4 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ മുൻവർഷത്തെ 33.6 ശതമാനത്തിൽ നിന്നും 31.4 ശതമാനത്തിലെത്തി.

മൊത്ത വരുമാനത്തിലേക്കുള്ള ഇൻ്റർനെറ്റ് ടിക്കറ്റിംഗിൻ്റെ സംഭാവന കഴിഞ്ഞ വർഷത്തെ 37.1 ശതമാനത്തിൽ നിന്ന് 31 ശതമാനം ഇടിഞ്ഞ് 32.8 ശതമാനത്തിലെത്തി.

വരുമാന സംഭവനയിൽ രണ്ടാം സ്ഥാനത്തുള്ള ഐആർസിടിസിയുടെ കാറ്ററിംഗ് ബിസിനസാണ്, ഈ കാലയളവിൽ ഇത് 34.1 ശതമാനം വർധിച്ച് 530.8 കോടി രൂപയിലെത്തി. പൊതു മേഖല സ്ഥാപനത്തിന്റെ പാക്കേജ്ഡ് കുടിവെള്ളമായ റെയിൽ നീർ യൂണിറ്റിൻ്റെ വരുമാന 13.1 ശതമാനം ഉയർന്ന് 83 കോടി രൂപയായി. ടൂറിസം വിഭാഗത്തിലെ വരുമാനം 11.6 ശതമാനം വർധിച്ച്154.6 കോടി രൂപയിലെത്തി.

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഓൺലൈൻ റെയിൽവേ ടിക്കറ്റുകൾ, റെയിൽവേയ്ക്ക് കാറ്ററിംഗ് സേവനങ്ങൾ, പാക്കേജുചെയ്ത കുടിവെള്ളം എന്നിവ നൽകാൻ ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ ഏക പൊതു മേഖല സ്ഥാപനമാണ് ഐആർസിടിസി.

2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

റീട്ടെയിൽ ഓഹരിയുടമകൾക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.

X
Top