Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ക്രൂഡ് ഓയില്‍: ഇന്ത്യയ്ക്ക് നല്‍കുന്ന കിഴിവ് റഷ്യ കുറച്ചു

ന്യൂഡല്‍ഹി: ചൈനയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വര്‍ദ്ധിപ്പിച്ച റഷ്യ, ഇന്ത്യയ്ക്ക് നല്‍കുന്ന കിഴിവ് കുറച്ചു. ഇതോടെ ഒരു വര്‍ഷമായി രാജ്യം ആസ്വദിക്കുന്ന ആനുകൂല്യത്തിന് വിരാമമായി. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വിലകുറഞ്ഞ റഷ്യന്‍ ഓയില്‍ ലഭ്യമായിരുന്നു.

2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം നിരവധി പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് കാരണമായി. മോസ്‌കോ അതിന്റെ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍, ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുകയും ബാരലിന് 15-20 ഡോളര്‍ കിഴിവ് നേടുകയും ചെയ്തു.

മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ കിഴിവുകള്‍ ഇപ്പോള്‍ 5 ഡോളറിലെത്തി. ” വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മറ്റ് രാഷ്ട്രങ്ങളെത്തിയതോടെ, റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്കുള്ള കിഴിവുകള്‍ കുറച്ചു. നേരത്തെ, കിഴവുകള്‍ സുലഭമായി ലഭിച്ചിരുന്നു,”പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ മിന്റിനോട് പറഞ്ഞു.

മാത്രല്ല റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ചൈന മുന്നിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. കണക്കുകള്‍ പ്രകാരം, മുമ്പ് സൗദി അറേബ്യ രാജ്യത്തിന്റെ ഏറ്റവും മികച്ച എണ്ണ വിതരണക്കാരനായിരുന്നുവെങ്കില്‍ 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യ ഈ സ്ഥാനം ഏറ്റെടുത്തു.

X
Top