സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

2023 സാമ്പത്തികവര്‍ഷത്തില്‍ എഫ്ഐഐകള്‍ വിറ്റഴിച്ചത് 75000 കോടി രൂപയുടെ ഐടി,ബാങ്ക് ഓഹരികള്‍

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിയുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ 75,000 കോടി രൂപയുടെ ഐടി, ബാങ്ക് ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്. എന്‍എസ്ഡിഎല്‍ ഡാറ്റ കാണിക്കുന്നതനുസരിച്ച് 48,005 കോടി രൂപ ഐടി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ ഏകദേശം 26,575 കോടി രൂപയുടെ ബാങ്ക്, സാമ്പത്തിക ഓഹരികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കപ്പെട്ടു.

എണ്ണയും വാതകവും (33,150 കോടി രൂപ), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (12,146 കോടി രൂപ) എന്നീ മേഖലകളും വില്‍പന നേരിട്ടു. അതേസമയം, എഫ്ഐഐകള്‍, ഹെല്‍ത്ത് കെയര്‍ (16,095 കോടി രൂപ), എഫ്എംസിജി (16,077 കോടി രൂപ), ക്യാപിറ്റല്‍ ഗുഡ്സ് (15,688 കോടി രൂപ), സേവനങ്ങള്‍ (11,202 കോടി രൂപ), ഓട്ടോ (10,799 കോടി രൂപ) മേഖല ഓഹരികളുടെ അറ്റ വാങ്ങല്‍കാരാകുന്നതിനും വിപണി സാക്ഷിയായി.

മാര്‍ച്ച് 31 വരെ മൊത്തത്തില്‍, എഫ്‌ഐഐകള്‍ 37,632 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ തങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി.

X
Top