Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

നടപ്പ് സാമ്പത്തിക വർഷത്തിൽ 50% വിൽപ്പന വളർച്ച ലക്ഷ്യമിട്ട് ഇമാമി റിയൽറ്റി

മുംബൈ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റിയൽ എസ്റ്റേറ്റ് ഡിമാൻഡ് ശക്തമായി തുടരുമെന്ന് ഇമാമി റിയൽറ്റി പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ശതമാനം വർദ്ധനവോടെ 750 കോടി രൂപയുടെ വിൽപ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇമാമി റിയൽറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. വൈവിധ്യവൽക്കരിക്കപ്പെട്ട ഇമാമി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗം 2023-24 ഓടെ കമ്പനിയെ പൂർണ്ണമായും കടരഹിതമാക്കാൻ ലക്ഷ്യമിടുന്നു. ഇപ്പോൾ 118 കോടി രൂപയാണ് കമ്പനിയുടെ കടം. രാജ്യത്തെ 8 നഗരങ്ങളിലായി ഏകദേശം 2,500 ഏക്കർ ലാൻഡ് ബാങ്ക് ഉള്ള ഡെവലപ്പർ, പുതിയ പ്രോജക്ടുകൾക്കായുള്ള വിഭവശേഷി പ്രയോജനപ്പെടുത്തുകയും അടുത്ത കുറച്ച് വർഷങ്ങളിൽ അതിൽ നിന്ന് ധനസമ്പാദനം നടത്തുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധി, ഉയർന്ന ചരക്ക് വില, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ കമ്പനിയെ ഏകദേശം 20 ശതമാനം ബാധിച്ചതായും, എന്നാൽ ശക്തമായ ഡിമാൻ തുടരുന്നതിനാൽ 22 സാമ്പത്തിക വർഷത്തിൽ നേടിയ 500 കോടിയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിൽ 750 കോടി രൂപയുടെ വില്പന തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്ഥാപനം പറഞ്ഞു. കമ്പനിയുടെ സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,180 കോടി രൂപയായിരുന്നു. റിയൽ എസ്റ്റേറ്റ് നിയന്ത്രണങ്ങൾ നിലവിൽ വന്നതിന് ശേഷം, വീട് വാങ്ങുന്നവർ സംഘടിത റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്ക് മാറുകയാണ് എന്നും അത്തരം പ്രവണത കമ്പനിയെ ശക്തമായ വിൽപ്പന നിലനിർത്താൻ സഹായിക്കുമെന്നും ഇമാമി റിയൽറ്റി പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ പുതിയ പദ്ധതികൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ പദ്ധതികളാണ് ഇമാമി അവതരിപ്പിച്ചത്. 

X
Top