Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പ്രത്യക്ഷ നികുതി വരുമാനം 16 ശതമാനമുയര്‍ന്ന് 6.53 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് 10വരെ 15.73 ശതമാനം വര്‍ധിച്ച് 6.53 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 5.84 ലക്ഷം കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.33 ശതമാനം അധികം. ”പ്രത്യക്ഷ നികുതി പിരിവിന്റെ താല്‍ക്കാലിക കണക്കുകള്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നു,” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) പ്രസ്താവനയില്‍ പറഞ്ഞു.

ഓഗസ്റ്റ് 10 വരെയുള്ള പ്രത്യക്ഷ നികുതി പിരിവ്, 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 32.03 ശതമാനമാണ്. ഈ കാലയളവില്‍ 69,000 കോടി രൂപയുടെ റീഫണ്ടാണ് നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയതിനേക്കാള്‍ 3.73 ശതമാനം കൂടുതലായി.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിരുന്നു.

X
Top