ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

പ്രത്യക്ഷ നികുതി വരുമാനം 16 ശതമാനമുയര്‍ന്ന് 6.53 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് 10വരെ 15.73 ശതമാനം വര്‍ധിച്ച് 6.53 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 5.84 ലക്ഷം കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.33 ശതമാനം അധികം. ”പ്രത്യക്ഷ നികുതി പിരിവിന്റെ താല്‍ക്കാലിക കണക്കുകള്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നു,” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) പ്രസ്താവനയില്‍ പറഞ്ഞു.

ഓഗസ്റ്റ് 10 വരെയുള്ള പ്രത്യക്ഷ നികുതി പിരിവ്, 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 32.03 ശതമാനമാണ്. ഈ കാലയളവില്‍ 69,000 കോടി രൂപയുടെ റീഫണ്ടാണ് നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയതിനേക്കാള്‍ 3.73 ശതമാനം കൂടുതലായി.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിരുന്നു.

X
Top