ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നില

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ജാഗ്രത അനിവാര്യമെന്ന് ചിരാഗ് മേത്ത

മുംബൈ: ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പരിമിതമായ വരുമാന വളര്‍ച്ചയും ദൃശ്യമായതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്ത നിര്‍ദ്ദേശിച്ചു. ഒരു ദേശീയ മാധ്യമത്തിന്് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗുണനിലവാരവും അടിസ്ഥാന ഘടകങ്ങളും സംയോജിക്കുന്ന കൂടുതല്‍ സെലക്ടീവ് മേഖലകള്‍ തെരഞ്ഞെടുക്കുകയായിരുക്കും നിക്ഷേപകരെ സംബന്ധിച്ച് അഭികാമ്യം.

യുഎസ് – ഇന്ത്യ വ്യാപാര ഉടമ്പടി, മണ്‍സൂണ്‍, പണപ്പെരുപ്പത്തിലെ കുറവ്, പൊതു, സ്വകാര്യ മൂലധന ചെലവ്, ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടല്‍ എന്നിവയെ ആശ്രയിച്ചിരിക്കും വിപണിയുടെ പ്രകടനം.

അതേസമയം ഹ്രസ്വകാല പ്രകടനം ഗ്രാമങ്ങളിലെ ഡിമാന്റിനെ ആശ്രയിച്ചിരിക്കും. ഇത് സര്‍ക്കാറിന്റെ സംഭരണ വിലയെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. അതേസമയം മികച്ച ബാലന്‍സ് ഷീറ്റ് കമ്പനികളുടെ നിക്ഷേപിക്കാനുള്ള ശേഷിയെ ആണ് കാണിക്കുന്നതെന്നും ചിരാഗ് മേത്ത പറഞ്ഞു. എന്നാല്‍ പണ നയത്തിലെ അവ്യക്തത കാരണം കോര്‍പറേറ്റുകള്‍ നിക്ഷേപം വൈകിപ്പിക്കുകയാണ്.

ലാര്‍ജ് ക്യാപ്പുകളുടെ മൂല്യനിര്‍ണ്ണയം കുറഞ്ഞുവെന്ന് പറഞ്ഞ ചിരാഗ് ബാങ്ക്, ഇന്‍ഷൂറന്‍സ്, വാഹനം, ടെക്‌നോളജി മേഖലകളെ നിക്ഷേപ സൗഹൃദമായി കാണുന്നു. അതേസമയം കാപിറ്റല്‍ ഗുഡ്‌സ്, ഡിഫന്‍സ്, ലോഹം എന്നിവയുടെ മൂല്യനിര്‍ണ്ണയം ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top