ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ജെപിഎഫ്എൽ ഫിലിംസിലെ ഓഹരി വാങ്ങൽ; ബ്രൂക്ക്ഫീൽഡിന് സിസിഐയുടെ അംഗീകാരം

ന്യൂഡൽഹി: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ യു.എ.ഇ ആസ്ഥാനമായുള്ള പ്രോജക്റ്റ് ഹോൾഡിംഗ്സ് ഫോർട്ടീൻ ലിമിറ്റഡിലൂടെ ജെ.പി.എഫ്.എൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങുന്നതിന് ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന് ഇന്ത്യയുടെ കോംപറ്റീഷൻ കമ്മീഷൻ അംഗീകാരം നൽകി. മാർച്ചിൽ, ജെപിഎഫ്എൽ അതിന്റെ പാക്കേജിംഗ് ഫിലിം ബിസിനസിലെ 25 ശതമാനം ഓഹരി വിൽക്കാൻ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. ഈ കരാറിനാണ് ഇപ്പോൾ സിസിഐയുടെ അനുമതി ലഭിച്ചത്. ഈ നിർദിഷ്ട കരാറിന് അംഗീകാരം നൽകിയ വിവരം പ്രസ്താവനയിലൂടെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചത്.
ഇടപാടിന്റെ ഫലമായി ജെപിഎഫ്എൽ പാക്കേജിംഗ് ഫിലിം ബിസിനസ്സ് ബ്രൂക്ക്ഫീൽഡിന്റെ പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയായി മാറും. കൂടാതെ ഈ കമ്പനിയിൽ ബ്രൂക്ക്ഫീൽഡ് ഒരു ന്യൂനപക്ഷ ഓഹരി കൈവശം വയ്ക്കും. 8,000 കോടി രൂപ വിലമതിക്കുന്ന നിർദ്ദിഷ്ട നിക്ഷേപം ബ്രൂക്ക്ഫീൽഡിന്റെ പ്രത്യേക നിക്ഷേപ പരിപാടിയിലൂടെയും അതിന്റെ സ്ഥാപന പങ്കാളികളായ ബ്രൂക്ക്ഫീൽഡ്, ജിൻഡാൽ പോളി ഫിലിംസ് എന്നിവയിലൂടെയും നടപ്പിലാക്കും. മെറ്റലൈസ് ചെയ്തതും പൂശിയതുമായ ഫിലിമുകളും ടിയർ ടേപ്പ്, സ്റ്റാമ്പിംഗ് ഫോയിൽ, സെക്യൂരിറ്റി ത്രെഡ്, മറ്റ് ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ നിമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജിൻഡാൽ പോളി ഫിലിംസ് ലിമിറ്റഡ്.

X
Top