കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

3,110 കോടി രൂപയുടെ ഏറ്റെടുക്കലിനൊരുങ്ങി അദാനി ഗ്രൂപ്പ്

മുംബൈ: മക്വാരി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ഉടമസ്ഥതിയിലുള്ള ഗുജറാത്തിലും ആന്ധ്രാപ്രദേശിലുമായി സ്ഥിതിചെയ്യുന്ന റോഡ് ആസ്തികൾ 3,110 കോടി രൂപ മൂല്യത്തിൽ ഏറ്റെടുക്കാനായി കരാറിൽ ഏർപ്പെട്ട് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വിഭാഗമായ അദാനി റോഡ് ട്രാൻസ്‌പോർട്ട്. റെഗുലേറ്ററി, വായ്പക്കാർ എന്നിവരുടെ അംഗീകാരത്തിന് വിധേയമായി കരാർ 2022 സെപ്റ്റംബറിൽ അവസാനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കരാറിന്റെ ഭാഗമായി അദാനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ഗുജറാത്ത് റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ലിമിറ്റഡിനെ (GRICL) ഏറ്റെടുക്കും. നിലവിൽ ജിആർസിഐഎല്ലിൽ മാക്വാരി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സ്വർണ ടോൾവേ പ്രൈവറ്റ് ലിമിറ്റഡിനും (എസ്ടിപിഎൽ) 56.8 ശതമാനം ഓഹരിയുള്ളപ്പോൾ, ഐഎൽ&എഫ്എസ്-ന് 26.8 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരിയുടെ ഉടമസ്ഥർ ഗുജറാത്ത് സർക്കാരാണ്.

നിലവിൽ, എസ്ടിപിഎൽ പൂർണ്ണമായും മക്വാരി ഏഷ്യയുടെ ഉടമസ്ഥതയിലാണ്. ഇടപാട് പൂർത്തിയാകുമ്പോൽ, ജിആർസിഐഎല്ലിന്റെ 56.8 ശതമാനവും എസ്ടിപിഎല്ലിന്റെ 100 ​​ശതമാനവും ഓഹരി അദാനി ഏറ്റെടുക്കും. എസ്ടിപിഎല്ലിന് ആന്ധ്രാപ്രദേശിൽ രണ്ട് ടോൾ റോഡുകളുള്ളപ്പോൾ ജിആർസിഐഎല്ലിന് ഗുജറാത്തിൽ രണ്ട് ടോൾ റോഡുകളുണ്ട്.

ജിആർസിഐഎല്ലിന്റെ ഓഹരി ഏറ്റെടുക്കലിനുശേഷം, ഐഎൽ&എഫ്എസ് ഓഹരികൾ ഏറ്റെടുക്കുന്നതും തങ്ങൾ വിലയിരുത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

X
Top